ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Tuesday, August 14, 2012

സ്വാതന്ത്യദിനാഘോഷം: വെച്ചൂര്‍ സ്കൂള്‍ സ്മരണകളില്‍ നിന്നും ഒരേട്......

മാഞ്ഞൂര്‍ സൂളില്‍ നിന്നും വെച്ചുര്‍ സ്കളിലേക്കെത്തുമ്പോള്‍ മനസില്‍ ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു. എല്ലാരും എന്നോട് കൂട്ടു കൂടുമോ? എന്തങ്കിലും ക്രിയാത്മകമായി ചെയ്യാനുള്ള പ്രേരണ തരുമോ? എന്നെല്ലാം. സ്കൂളില്‍ ജോയിന്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞു. എന്റെ മനസിലെ കാര്‍മേഘം മെല്ലെ മെല്ലെ നീങ്ങാന്‍ തുടങ്ങി. ഓരോ കാര്യങ്ങള്‍ക്കും എന്നയും അവര്‍ കൂട്ടി തുടങ്ങി. കമ്പൂട്ടറിനോടുള്ള എന്റെ താത്പര്യം എവിടുന്നൊക്കെയോ വെച്ചൂര്‍ സ്കൂളിലെ സഹ പ്രവര്‍ത്തകര്‍ ഇതിനോടകം മനസിലാക്കിയിരുന്നു. അങ്ങനെ കമ്പ്യുട്ടര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കെല്ലാം എന്റെ കൂടി ഉപദേശം തേടിത്തുടങ്ങി. അങ്ങനെ ഞാനും അവരിലൊരാളായി എന്നൊരു തോന്നല്‍ എന്നിലും വളര്‍ന്നു. അത് എന്റ ആവേശം വര്‍ദ്ധിപ്പിച്ചു. അങ്ങനെയിരിക്കെ സ്വാതന്ത്യദിനാഘോഷത്തെ പറ്റി ആലോചിക്കാന്‍ ഒരു സ്റ്റാഫ് മീറ്റിംഗ് വിളിച്ച് കൂട്ടി. ഘോഷയാത്ര, മധുര പലഹാര വിതരണം തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങള്‍ പെട്ടെന്നെടുത്തു. മീറ്റിങ്ങ് പിരിച്ച് വിടാന്‍ തുടങ്ങുമ്പോഴാണ് സീനിയര്‍ അസിസ്റ്റന്റായ കനകമണിയമ്മാള്‍ ടീച്ചര്‍ ഒരു നിര്‍ ദേശം മുന്നോട്ട് വച്ചത്. ടീച്ചര്‍ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപിക കൂടിയാണ്.

"നിധിന്‍ സാറേ.... സ്വാതന്ത്യ സമര ചരിത്രത്ത പറ്റി ഒരു സ്ലൈഡ് ഷോ ഉണ്ടാക്കി കുട്ടികളെ കാണിച്ചാലോ?"

എന്റെ നെറ്റി ചുളിഞ്ഞു..... പണിയായല്ലോ എന്ന് മനസിലോര്‍ത്തു. ചെയ്യാനുള്ള മടിയല്ല. ഈ വിഷയത്തിലുള്ള എന്റെ വിവരക്കുറവാണ് എന്നെ അലട്ടിയത്. SSLC പരീക്ഷയ്ക്ക് ഹിസ്റ്ററിക്ക് കിട്ടയമാര്‍ക്ക് 25 ആണ്.

"എനിക്ക് വല്യ വിവരമില്ലാത്ത മേഖലയാണ്. സംഭവങ്ങളും മറ്റും കൃത്യമായി എഴുതി തയ്യാറാക്കിയാല്‍ സാങ്കേതിക കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യാം."

അങ്ങനെ എന്നെ സഹായിക്കാന്‍ യു.പി. യിലെ സാമൂഹ്യശാസ്ത്ര അധ്യാപികയായ ഗിരിജ ടീച്ചറെ  യോഗം ഭരമേല്‍പ്പിച്ചു. അന്നൊരു വ്യാഴാഴ്ച്ചയായിരുന്നു. അടുത്ത തിങ്കളാഴ്ച്ച സ്വാതന്ത്യ ദിനമാണ്.  ഒട്ടും സമയമില്ല.
അന്ന് ഉച്ചക്ക് ഉണ്ണാനിരുന്നപ്പോള്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നു. ഉണ്ണുമ്പോള്‍ ഒരു എസ്. ആര്‍. ജി. ഞങ്ങള്‍ക്ക് പതിവാണ്. പ്രത്യേകിച്ച് അജണ്ട ഒന്നുമില്ലാത്ത ഒരു അനൗദ്യോഗിക യോഗം. സ്ലൈഡ്ഷോ ഒരു ഗംഭിര പരിപാടിയാക്കി മാറ്റണം എന്ന്  എല്ലാവരും അഭിപ്രായപ്പെട്ടു. ഒരു പ്രസ്റ്റീജ് ഇഷ്യു ആയി ഞാനും ഇത് ഏറ്റെടുത്തു. അങ്ങനെ കേവലം ഒരു സ്ലൈഡ് ഷോ എന്നത് മാറ്റി ഒരു ഡോക്യമെന്ററി ആക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒരു സ്ക്രിപറ്റ് എഴുതാന്‍ ഗിരിജടീച്ചറോട് ഞങ്ങള്‍ പറഞ്ഞു.

പിറ്റേന്ന്  ഗിരിജടീച്ചര്‍ പ്രാധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു ചെറിയ സ്ക്രിപ്റ്റ്  തയാറാക്കി കൊണ്ടു വന്നു. ഞാന്‍ അത് വായിച്ചു. എന്റെ മനസില്‍ ഉദ്ദേശിച്ചപോലായില്ല. എല്ലാരും വന്നു. ഇനിയൊരു ദിവസമില്ല. ഇന്നൊരു ദിവസം ക്ലാസില്‍ പോയില്ലേലും വേണ്ടില്ല നല്ലൊരു സ്ക്രിപ്റ്റ്  തയ്യാറാക്കിയേ പറ്റൂ എന്നായി എല്ലാവരും. അങ്ങനെ ഞാനും വിജിത്ത് സാറും ഗിരിജടീച്ചറും മിനിടീച്ചറും സൂജാത ടീച്ചറും കൂടി ഒത്തു പിടിക്കാന്‍ തീരുമാനിച്ചു. മറ്റളവര്‍ ഞങ്ങളുടെ ക്ലാസു കൂടി കൈകാര്യം ചെയ്യാമെന്നേറ്റു. സ്റ്റാഫ് റൂമില്‍ ചര്‍ച്ചകള്‍ കനത്തു. വിജിത്ത് സാറിന്റെ പരന്ന വായനയിലൂടെ നേടിയെടുത്ത അറിവുകള്‍ ചര്‍ച്ചക്ക് കൊഴുപ്പേകി. സ്ക്രിപ്റ്റിലെ വാക്യങ്ങള്‍ ഒരോരുത്തരായി സംഭാവന ചെയ്തു. മറ്റുള്ളവര്‍ അത് പോളിഷ് ചെയ്ത് കൂടുതല്‍ ഭംഗിയാക്കി. മിനിടീച്ചര്‍ മനോഹരമായ കൈപ്പടയില്‍ അവ കടലാസിലേക്ക് പകര്‍ത്തി. അങ്ങനെ വൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ക്ക് തൃപ്തികരമായ ഒരു സ്ക്രിപ്റ്റ്  റെഡിയായി. കനകമണി ടീച്ചറെകൊണ്ട്  സ്ക്രിപ്പിലെ ഉള്ളടക്കം സൂപ്പര്‍ ചെക്ക് ചെയ്യിച്ചു. ഭാഷാ പരമായ അപാകതകള്‍ വിജയകുമാര്‍ സാര്‍ തിരുത്തി തന്നു. അപ്പോഴേക്കും നാലുമണിയായി. ബെല്ലടിച്ചു. കുട്ടികള്‍ പോയി. സ്കൂള്‍ നിശബ്ദമായി. ഞാനും വിജിത്ത് സാറും കൂടി കമ്പ്യൂട്ടര്‍ ലാബിലെത്തി. സ്ക്രിപ്റ്റ് വിശദമായി ഒന്നുകൂടി വായിച്ചു. വിജിത്ത് സാറിന്റെ ഘനഗംഭീര സ്വരത്തില്‍ തന്നെ ശബ്ദം ലേഘനം ചെയ്യാന്‍ തീരുമാനിച്ചു. വിജിത്ത് സാര്‍ കട്ടിയില്‍ ഒന്ന് ചുമച്ച് സ്വരം ശരിയാക്കി. റെക്കോര്‍ഡിങ്ങ് തുടങ്ങി. തെറ്റിയും തിരുത്തിയും ഇന്റോനേഷന്‍ മാറ്റിയുമൊക്കെ ഒരുപാട് ക്ലിപ്പുകളായി റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയാക്കി. മറ്റെല്ലാവരുടെയും ജോലി കഴിഞ്ഞു. ഇനിയുള്ള പണി ഞാന്‍ ഒറ്റക്ക്. ഡിജിറ്റലും അല്ലാത്തതുമായ എല്ലാ രേഖകളുമായി ഞാന്‍ വിട്ടിലേക്ക് തിരിച്ചു.

ഓരോ സന്ദര്‍ഭത്തിനും പറ്റിയ ചിത്രങ്ങളും വീഡീയോകളും ബാക്ക്ഗ്രൗണ്ട് സ്കോറും കണ്ടത്തലായിരുന്നു ഏറെ ശ്രമകരമായ ജോലി. കിട്ടിയ ഡിജിറ്റല്‍ ഇന്‍ഫോര്‍മേഷനുകളെല്ലാം ഇനം തിരിച്ച് ഫോള്‍ഡറിലാക്കി. പിന്നെ എഡിറ്റിങ്ങ് തുടങ്ങി. ശേഖരിച്ച ഡിജിറ്റല്‍ ഇന്‍ഫോര്‍മേഷനുകള്‍ക്കൊപ്പം 2 ദിവസത്തെ ഉറക്കവും കമ്പ്യൂട്ടിറില്‍ ഹോമകുണ്ഡം ഒരുക്കി അതില്‍ ദഹിപ്പിച്ചു. ഒടുവില്‍ ആ ഹോമകുണ്ഡത്തില്‍ നിന്ന് 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഉദിച്ചുവന്നു.
ഇതാ.......... കണ്ട് നോക്കൂ.....................

പ്രിയ വായനക്കാരേ.......  നിങ്ങളുടെ കമന്റുകളാണ് എന്റെ ഊര്‍ജം ...... ക്രിയാത്മകമായ അഭിപ്രായങ്ങള്‍ കുറിക്കാന്‍ മറക്കല്ലേ..........

പ്രൂഫ് റീഡിങ്ങ് : ചൂവി.